February 26, 2026

Death: The Great Equalizer



It is said of Diogenes that one day Alexander came to see him and he was very much puzzled. Diogenes was sitting there in a cemetery. He had a pile of bones and he was searching for something. 

Alexander asked 'What are you doing?' 

He said "I am searching for the bones of your father, Philip, but I cannot distinguish them from the bones of his slaves."

Alexander said 'You are just mad. You always do something mad. Bones are bones -- you cannot make any distinction between the bones of a beggar and a king.'

Diogenes said 'Then you are not so stupid as I used to think. If bones are not different then nothing is different. Then why do you go on befooling yourself that you are a king?




Death will reduce everything to equality; nobody will be a king and nobody will be a beggar.




December 14, 2025

the Mirror story



One afternoon, a man walked into a small hut to meet a master. His face was tight, his eyes tired—like he’d been carrying the weight of being pushed around all day.


He spoke with bitterness:

“Master… I don’t understand it.

Everywhere I go, people disrespect me.

They talk to me like I’m nothing.

They judge me, they look down on me.

I’ve had enough.”


The master didn’t rush to answer. He quietly took a small round mirror from a wooden shelf—an old one with a worn brass frame—and placed it in the man’s hands.


“Look,” the master said.


The man raised the mirror and froze.

The glass was dull and dusty. He could still see himself, but the reflection was blurry—gray, distorted, as if covered by fog.


He frowned. “This mirror is filthy.”

The master asked calmly, “Do you blame the mirror?”


The man let out a short laugh. “Of course not. The mirror didn’t do anything. It’s just… dusty.”


The master nodded and handed him a soft cloth. “Then wipe it.”


The man wiped for a while. The dust fell away. The mirror began to shine. And suddenly—his face appeared clearly.

But this time, he noticed something he hadn’t seen before:

eyes always on guard,

a jaw clenched tight,

a stare that looked like it was waiting to be hurt.


The master spoke gently:

“The mirror never changed.

The dust changed what you saw.”

The man stayed silent, still looking at himself.


The master continued:

“You say people keep disrespecting you.

But when your mind is full of tension, you walk into the world with suspicion.

You hear an ordinary sentence and feel an insult.

You catch a passing glance and feel judged.

You defend yourself first—so the world answers with distance.”


The man swallowed hard.

“So… you’re saying it’s my fault?”

The master shook his head.

“Not your fault.

Just the cause.

When the mind is dusty with anger and insecurity, you look at life through a dirty lens.

And you will keep meeting the very thing you’re carrying inside.”


He pointed to the mirror.

“You don’t need to break the mirror.

You only need to clean it.”


The man looked down at the cloth in his hand. For the first time, he understood:

Some days the world isn’t harsher—you’re just exhausted.

Some people aren’t attacking you—you’re just hurting, so everything sounds sharp.

He exhaled slowly.


The master ended with a simple line:

“Clean your mind first.

Then watch the world change.”


 Lesson: Your inner state shapes your outer experience.

May 30, 2013

the sacred sex

Maya Devi quit her bed, throwing on her robe, and ran to her husband’s bedchamber.

In the dim candlelight,Suddhodana lay twisted in the sheets. 
After their years of barren hopes for a son, he often slept alone now. 
Another king might have taken a lover who could provide him with a son.
Another king might have simply had his wife murdered or locked
away as a madwoman to dissolve the marriage contract. 
But Suddhodana hadn’t done those things. He had remained as fierce
and loyal in love as in war.

Tonight will be different, Maya told herself. I have been blessed. Cautiously,
not wanting to awake Suddhodana too suddenly, she lay beside him on the bed. 
Gently she stroked his face, drawing him up from sleep. 
His hands turned to fists at first, then his eyes opened and looked into hers. 
He started to speak, but she laid a finger over his lips.

She was not wild with desire, not its prisoner or slave. With her
husband’s legs entwined with hers, she didn’t want pleasure as much
as union. She encouraged him with words she never imagined
saying. “Don’t make love to me like a king. Make love like a god.”


The effect was dramatic. Urgently, he reached for her, and she
saw the wonder in his eyes. For so long their coupling had been
perfunctory, neither of them believing that anything would come
of it. But tonight he felt some of the strong belief that had awakened
within her.

When she was ready, she rolled her hips and took him inside
her. Her breath caught in her throat. The strange need within her
reached a crescendo. For a few moments she entered that darkness
of bliss that imitates immortality. Gradually she returned
from it with a sigh, to find that the king was holding her in a tight
embrace. He pulled her to him as if trying to meld his flesh completely
with hers. They kissed and caressed; only her exhaustion
in delight kept Maya from speaking what she knew with certainty:
they had created a child.

*excerpts from the book, BUDDHA - A story of Enlightenment.

May 29, 2013

The Birth of Siddhartha!

They will tell you that Maya Devi—the goddess Maya, as she
became known—arrived by moonlight in Lumbini Grove, one of
the most sacred sites in the kingdom. They will tell you that she
did not give birth in the forest by accident. Destiny guided her
there. She expressly wanted to visit the sacred grove because a
huge tree stood there like a pillar to the mother goddess. Maya’s
premonition had told her that this birth would be sacred.
In reality she was a frightened, fragile young woman who
barely escaped being lost in the wilderness. And the sacred tree?
Maya clung to the trunk of a large sal tree because it was the closest
and most common tree in the clearing. Balgangadhar had
found a sheltered place beside the trail, and the royal palanquin
arrived there only moments before Maya went into the final
stages of labor. The court ladies formed a close circle around her.
She held on tight, and deep in the night she was delivered of the
son her husband the king so desperately wanted.



The younger court ladies were full of praise for the brave new mother,
relieved that the ordeal had come to an end, buoyant
at the prospect of returning home to their soft beds and paramours.
Their happiness increased when the full moon, an auspicious omen, rose over the treetops.

“Here, Your Highness,” said Utpatti, one of the handmaidens,
leaning close. “There is something you must do.”

Before anyone could stop her, Utpatti opened Maya’s robe and
exposed her breasts. Embarrassed and confused, Maya quickly
pulled her robe together again with one hand.

“What are you doing?” she demanded.

Utpatti drew back. “It will help with the milk, Your Highness,”
she whispered, looking unsure of herself. She gave sidelong
glances at the other women. “Having moonlight on your breasts.
Country women all know that.”

“Are you from the country?” Maya asked.

The others tittered. Making a show of not being bothered by
them, Utpatti said, “Once.”

Maya leaned back again and exposed her full breasts to the
moon. They were heavy with milk already.

“I feel something,” she murmured. Her mood had changed;
A note of ecstasy was in her voice, clearing away the pain.
If she wasn’t a goddess herself, she exulted in being touched by a goddess,
the moon. She took her infant and held him up.

“See how quiet he is now? He feels it too.” At that moment
Maya believed in her heart that her wishes had been fulfilled.
There is a name in Sanskrit that expresses this idea. She lifted the baby higher.

“Siddhartha,” she said. He who has attained all desires.
Recognizing the solemnity of the moment, the court ladies bowed their heads,
even the ever-wary Kumbira.


*excerpts from the book, BUDDHA – A story of enlightenment!

ജീവിതപാഠം 2 : ആചാര്യ ദേവോ ഭവ

ആചാര്യ ദേവോ ഭവ: - തൈത്തരീയ ഉപനിഷദിലെ പ്രശസ്തമായ ഈ ആശയം കേള്‍ക്കാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. നമ്മുടെ സംസ്കാരത്തിന്റെ ഔന്നത്യത്തെ കാണിക്കുന്ന അനേകം  ഉദ്ധരണികളില്‍ ഒന്നാണ് ഇത്.
ആരാണ് ആചാര്യൻ?
"ആചനോതി ഹി ശാസ്ത്രാർഥാൻ
ആചാരേ സ്ഥാപയത്യപി 
സ്വയം ആചരതേ യസ്മാത്‌
തസ്മദാചാര്യ ഉച്യതെ."
അതായത് - ശാസ്ത്രത്തെ പഠിച്ചു, അതിനെ വിശകലനം ചെയ്തു, വിചിന്തനം ചെയ്ത്, അതിനെ വിവേചിച്ചറിഞ്ഞു, പഠിച്ച കാര്യങ്ങളെ സ്വയം ആചരിക്കുന്നവൻ ആരോ അയാൾ, ആചാര്യൻ!

ദേവ: (ദിവ് ധാതു) ശബ്ദത്തിനു സംസ്കൃതത്തില്‍ പ്രകാശിക്കുന്നത് എന്നാണു അര്‍ത്ഥം. "ദൈവം" എന്ന പദത്തിനു ദ്യോതിപ്പിക്കുന്നതിനെ അല്ലെങ്കില്‍  പ്രകാശിപ്പിക്കുന്നതിനെ സംബന്ധിക്കുന്നത്  എന്നും. എന്തൊന്നാണോ ഈ ശരീരത്തെ, ജീവനെ, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ പ്രകാശിപ്പിക്കുന്നത് അല്ലെങ്കില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നത് എന്തോ, അത്!

ആചാര്യ ദേവോ ഭവ: - ആചാര്യൻ പ്രകാശമേകട്ടെ, പ്രകാശമായി ഭവിക്കട്ടെ!
--------------------------------------------------------

പല ആചാര്യന്മാരെ പരിചയപ്പെടാനും, അവരോട് സംവദിക്കാനും, സംശയനിവാരണം നടത്താനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. ഈ കുറിപ്പിൽ ഞാൻ ഒര്മ്മിക്കാൻ/നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്റെ പ്രഥമ ആചാര്യനെ പറ്റിയാണ്. എന്റെ രാഘവൻ മാഷിനെ പറ്റി!

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി,പുണ്യമായി ഞാൻ കരുതുന്ന ഒന്നുണ്ട്, ഞാൻ പഠിച്ച വിദ്യാലയം! "വിദ്യാതരംഗിണി എൽ.പി സ്കൂൾ", ആ പേര് ഒന്നൂടെ നോക്കൂ - വിദ്യാതരംഗിണി! എത്ര മനോഹരമാണ്, അല്ലെ? പേര് പോലെ തന്നെയായിരുന്നു ആ വിദ്യാലയവും! എനിക്ക് കിട്ടിയ ഏറ്റവും വലിയ വിദ്യാഭാസം ഇവിടെ നിന്നായിരുന്നു... വേറെ
പല സ്കൂളിലും പഠിച്ചെങ്കിലും അതൊന്നും  എനിക്ക് വ്യക്തി എന്ന നിലയിൽ വലിയ വിദ്യ തന്നിട്ടുണ്ടോ എന്ന് സംശയമാണ്.

വിദ്യാതരംഗിണിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാഷായിരുന്നു രാഘവൻ മാഷ്(ആചാര്യൻ)! എനിക്കെന്നല്ല, സ്കൂളിലെ എല്ലാ കുട്ടികള്ക്കും രാഘവൻ മാഷിനെ വല്യ ഇഷ്ടായിരുന്നു. എന്താ കാര്യം? മാഷിനറിയാത്ത ഒരു വിദ്യയുമില്ല തന്നെ.(എൽ/പി സ്കൂളിലെ കുട്ടിയുടെ ചിന്ത). 

മാഷ് അസ്സലായി ചിത്രം വരക്കും, നന്നായി പാട്ട് പാടും, പാട്ടെഴുതും, നന്നായി കഥ പറയും, കഥയെഴുതും, നന്നായി ചിരിക്കും, നന്നായി തമാശ പറയും, നന്നായി വേഷം ധരിക്കും, നന്നായി പാഠങ്ങൾ എടുക്കും, നന്നായി സ്നേഹിക്കും, നന്നായി ചീത്തപറയുകേം, നുള്ളുകേം, അടിക്യേം ചെയ്യും... ചുരുക്കി പറഞ്ഞാൽ രാഘവൻ മാഷ് ചെയ്യുന്നതെന്തും നന്നായേ ചെയ്യൂ, നല്ലതേ ചെയ്യു.

എനിക്ക് "രാഗോൻ മാഷെ" (ഞങ്ങൾ കുട്ടികൾ രാഗോൻ മാഷ് ന്നാ വിളിക്ക്യ) ഇത്തിരി കൂടുതൽ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതാണ്.
ഒന്നാമതായി... മാഷിന്റെ ചിത്രം വര തന്നെ. രണ്ടാമതായി മാഷിന്റെ വൃത്തിയുള്ള എഴുത്തും,സംഭാഷണവും. എന്നെ മാഷ് 'നാരായണാ' എന്നായിരുന്നു വിളിച്ചിരുന്നത്. മാഷ്ക്കും തിരിച്ച് എന്നെ വല്യ ഇഷ്ടാണെന്ന് ഞാൻ കരുതിയിരുന്നു. അതോണ്ട് തന്നെ മാഷിന്റെ മുന്നില് നല്ല കുട്ടിയായിരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു.

മാഷിന്റെ ചിത്രം വര - സ്കൂളിൽ പഠിക്കുന്ന എനിക്ക് കാലത്ത് ചിത്രംവര ഏറെ പ്രിയമായിരുന്നു. രാഘവൻ മാഷാണേൽ ദിവസോം ബോർഡിൽ എന്നും ചുരുങ്ങിയത്  ഒരു ചിത്രമെങ്കിലും വരയ്ക്കും. അത് നോക്കി ഞങ്ങൾ സ്ലെയ്റ്റിൽ വരയ്ക്കും, എന്നിട്ട് അത് മാഷെ കാണിക്കും. മാഷ് എന്നെ നല്ലോണം പ്രോൽസാഹിപ്പിക്യേം ചെയ്തിരുന്നു ഇക്കാര്യത്തിൽ. പല ചിത്രരചനാ മത്സരങ്ങളിലും എന്നെ പങ്കെടുപ്പിക്യേം ചെയ്തിരുന്നു.
പിന്നെയോ, ഞങ്ങളുടെയൊക്കെ ചിത്രം മാഷ്‌ വരച്ചു തരും... ഷർട്ട്‌-ഇലെ പോക്കറ്റിൽ ചെറിയ പൂക്കളൊക്കെ നല്ലപോലെ ഭംഗിയായി വരച്ചു തരുമായിരുന്നു. 


(മാഷ് വരച്ച എന്റെ ചിത്രം.)

മാഷിന്റെ എഴുത്ത് - ഇത്രയും വൃത്തിയായി, വെടിപ്പായി ബ്ലാക്ക്‌ ബോർഡിൽ എഴുതാൻ അറിയുന്ന ഒരു അധ്യാപകനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ആദ്യായി ഒരു മാർജിൻ ബോർഡിൽ വരയ്കും, എന്നിട്ട് തീയതിയും ക്ലാസും  എഴുതും, എന്നിട്ടേ ബാകി എഴുതുള്ളൂ. നോട്ട്ബുകിലും, സ്ലെയ്റ്റിലും മാർജിൻ മാഷിന് നിർബന്ധമാണ്‌.ഇത് എല്ലാവരും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു,ഇല്ലെങ്കിൽ കുന്നിക്ക് പിടി ഉറപ്പായിരുന്നു! മാഷ്‌ എഴുതുന്ന പോലെ എഴുതാൻ ഞാൻ കഠിനപ്രയത്നം ചെയ്തിരുന്നു എന്ന് തന്നെ പറയട്ടെ... മാഷ് ഒരു കലാകാരൻ  ആയതു കൊണ്ട് തന്നെ മാഷിന്റെ എഴുത്തിൽ ചില പ്രത്യേക ചുനിച്ചിലുകളും, വളവുകളും ഞാൻ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് മാഷ്‌ "സ"/"യ"/ "3" എന്നൊക്കെയെഴുതുന്നത് . അതെ പോലെ തന്നെ എഴുതാൻ ഞാൻ കിണഞ് പരിശ്രമിച്ചിരുന്നു. ഒരു പരിധിവരെ അതിൽ ഞാൻ വിജയിക്കുകയും ചെയ്തിരുന്നു.  
(പിൽക്കാലത്ത് പലരും എന്റെ എഴുത്തിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. യു പി സ്കൂളിൽ ചേർന്നപ്പോൾ എന്റെ എഴുത്ത് കണ്ട ഒരധ്യാപകാൻ ചോദിച്ചു, വിദ്യതരംഗിണി-ലാ പഠിച്ചേ ല്ലേ? കൂടാതെ, അമ്മയും,ചേച്ചിമാരും മറ്റു ചില കുട്ടികളും നോട്ടിലെ ആദ്യ പേജിൽ പലപ്പോഴും എന്നെക്കൊണ്ട് അവരുടെ പേര് എഴുതിപ്പിക്കാറുണ്ടായിരുന്നു)

മാഷിന്റെ കലാവാസന - മാഷ്‌ എന്നും ഒരു പാട്ടെങ്കിലും ഞങ്ങള്ക്ക് പാടിത്തരാറുണ്ടായിരുന്നു. നല്ല ഈണത്തിലും ഭാവത്തിലും.സംഗീതത്തെ പറ്റിയും മറ്റു വിവിധ കലകളെ പറ്റിയും മാഷിനു നല്ല ജ്ഞാനം ഉണ്ടായിരുന്നു. അതൊക്കെ ഞങ്ങളിലേക്ക് പകര്ന്നു തരികയും ചെയ്തിരുന്നു. മാഷ് നന്നായി അഭിനയിക്കുകയും എഴുതുകയും ചെയ്തിരുന്നു. പുതുതായി എഴുതിയ കവിത/കഥ ഇവയൊക്കെ ഞങ്ങള്ക്ക് പറഞ്ഞു തരുമായിരുന്നു. (സംഗീതത്തെയും, മറ്റുളള എല്ലാ കലകളെയും ആസ്വദിക്കാനും, അവയെപറ്റി കൂടുതൽ അറിയാനുമുള്ള ജിജ്ഞാസ എനിക്ക് ഇത് പ്രദാനം ചെയ്തു!)  

മാഷിന്റെ സ്നേഹം - മാഷ്‌ എല്ലാ കുട്ടികളെയും ഒരേ പോലെ നിറയെ സ്നേഹിച്ചിരുന്നു. കുട്ടികൾക്ക്  ഭയം കൂടാതെ സംസാരിക്കാനും, കളിക്കാനും, പഠിക്കാനുമുള്ള സ്വാതന്ത്രയ്മുണ്ടായിരുന്നു. മാഷിന്റെ മടിയിലൊക്കെയായിരുന്നു ക്ലാസ്സിലെ ഇടവേളകളിൽ ഞങ്ങളുടെ സ്ഥാനം. കുട്ടികളുടെ ഏതു കാര്യത്തിലും രക്ഷിതാക്കൾ മാഷിനെ സമീപിച്ചിരുന്നു.പഠനത്തിലാണെങ്കിലും, സ്വഭാവത്തിന്റെ, ആരോഗ്യത്തിന്റെ എന്ന് വേണ്ട എന്തും മാഷ്‌ ചെയ്യാൻ റെഡി ആയിരുന്നു. ഞങ്ങൾ കുട്ടികളുടെ ഇളകുന്ന "പല്ല്" വരെ മാഷായിരുന്നു എടുത്തിരുന്നത് എന്ന് പറയുമ്പോൾ ഒരു പക്ഷെ നിങ്ങൾ അതിശയപ്പെട്ടെക്കാം. 

മാഷിന്റെ വൃത്തി/അച്ചടക്കം - മാഷ്‌ വൃത്തിയായി വേഷം ധരിച്ചേ ക്ലാസ്സിൽ വരാറൂണ്ടായിരുന്നുള്ളൂ. വൃത്തി എന്നതിന് അലക്കിതേച്ചത് എന്ന്  മാത്രല്ല ട്ടോ അർഥം... മൊത്തത്തിൽ! അദ്ദേഹം മാന്യമായി, ലളിതമായി വസ്ത്രം ധരിച്ചേ വരാരുണ്ടായിരുന്നുള്ളൂ എന്ന്. മുഖത്ത് ഒരു സൌമ്യത എന്നും ഞാൻ മാഷിൽ ശ്രദ്ധിച്ചിരുന്നു... ഒരിക്കലും ഒരു ബഹളക്കാരനായി ഞാൻ മാഷെ കണ്ടിട്ടില്ല. 

ഞങ്ങളുടെ എല്ലാവരുടെയും നോട്ട്ബുക്കിൽ, ആദ്യത്തെ പേജ്-ല്  അദ്ദേഹം എഴുതി വെയ്ക്കുന്ന രണ്ടു വാചകങ്ങൾ ഉണ്ട്! ഇന്നും പ്രസക്തമായ രണ്ട വാചകങ്ങൾ! 

1. അനുസരണം പ്രധാന ഗുണം!
2. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം!

പിന്നെയുള്ള ഒരു കാര്യം ന്താ ച്ചാൽ, ചെരുപ്പ് ധരിച് മാഷ്‌ ക്ലാസ്സിൽ കയറിയിരുന്നില്ല. ഞങ്ങൾ കുട്ടികള്ക്കും ഇത് ബാധകമായിരുന്നു. ക്ലാസിനു പുറത്ത് ചെരുപ്പ് അഴിച് വെച്ചേ ക്ലാസ്സിൽ കയറിയിരുന്നുള്ളൂ.
(പിന്നീട്, പൊയിൽകാവ് യു.പി സ്കൂളിൽ ചേർന്നപ്പോൾ, ചെരുപ്പഴിച്ചു പുറത്ത് വെച്ച് ക്ലാസ്സിൽ കയറിയ എന്നെ മറ്റു കുട്ടികൾ കളിയാക്കി! അവിടത്തെ അധ്യാപകർ ചെരിപ്പിട്ട് ക്ലാസ്സെടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ഈ സ്കൂളിൽ പഠിക്കേണ്ട എന്ന്
അന്നെനിക്ക് തോന്നിയിട്ടുമുണ്ട്!)

മാഷിന്റെ അറിവ് - എടുക്കുന്ന വിഷയവും, അതിന്റെ കുറച് അപ്പുറവും കുറച് ഇപ്പുറവും മാഷ്‌ പറഞ്ഞു തന്നിരുന്നു. കുട്ടികളെ അറിഞ്ഞു ക്ലാസ്സ്‌ എടുതിരുന്നു. കുട്ടികളോട് കൂട്ടുകൂടി ക്ലാസ്സ്‌ എടുക്കുന്ന രീതിയായിരുന്നു മാഷിന്റെ രീതി. ഇത് കൊണ്ട് തന്നെ ഓരോ കുട്ടിയേയും മാഷ്‌ അറിഞ്ഞിരുന്നു എന്ന് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണം പറയട്ടെ. രസാണ് ഈ കഥ!

രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു... ഞങ്ങൾ - ഹരിഷ്, ജോഷി, ജിജി, പ്രസിത, വിജില, സുജാത - ഇവരായിരുന്നു അക്കാലത് എന്റെ മുഖ്യസുഹൃത്തുക്കൾ. എന്നെക്കാളും പരിഷ്കാരോം, ബുദ്ധീം, ലോക പരിജ്ഞാനോം ഉള്ളവരായിരുന്നു ഇവരൊക്കെ. ഞാൻ അന്നും ഇന്നും പാവം "stupid". അങ്ങനെയിരിക്കെ ഞങ്ങൾടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു... പേര് മഞ്ജു. തമിഴ് നാട്ടിൽ നിന്നാണ് ഇവൾ വന്നത് . അധികം താമസിയാതെ മഞ്ജു ഞങ്ങളടെയും സുഹൃത്തായി. 

ഒരിക്കൽ, ഇന്റെർവൽ സമയത്ത് ഞങ്ങൾ എന്തോ കളിക്കുകയായിരുന്നു... എന്തൊക്കയോ പറഞ്ഞു പറഞ്ഞു ഒടുവിൽ ആണും പെണ്ണും കെട്ടിപ്പിടിക്കാൻ പാടില്ല എന്നും, അതൊക്കെ ചീത്ത ഏർപ്പാടാണെന്നും ലോകപരിചയമുള്ള  എന്റെ കൂട്ടുകാര് പറഞ്ഞു. സ്വതവേ കുനിഷ്ട്‌ പറയുന്ന ഞാൻ ഇതിലും എതിര്പ്പ് പറഞ്ഞു. കെട്ടിപ്പിടിക്കൽ ഒരു ചീതപ്പണിയല്ല എന്ന് തർക്കിച്ചു. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചാൽ വിവരം അറിയും എന്നപോല്യൊക്ക്യായി പിന്നീട് സംസാരം... ഓ, പിന്നെ! എന്ന് ഞാനും. അത്രയ്ക് ധൈര്യം ഉണ്ടേൽ മഞ്ജുനെ കെട്ടിപ്പിടിക്ക് - എന്ന് എന്നെ ഒരുത്തി വെല്ലുവെളിക്ക്യ വരെണ്ടായി... ഞാൻ മടിച്ചില്ല - മഞ്ജു-നെ കെട്ടിപ്പിടിച്ചു!!! ഹോ - പോരെ പൂരം! കുട്ടികൾ കൂക്കിവിളിയായി, ബഹളമായി. ഭാഗ്യത്തിന് അപോഴെക്കും ബെൽ അടിച്ചു. വെല്ലുവിളിച്ചവൾ എന്നോട് പറഞ്ഞു... എന്തായാലും ഇത് രാഘവൻ മാഷോട് ഞാൻ പറഞ്ഞു കൊടുക്കും.

എനിക്ക് പേടിയായി... ഇവൾ, ഈ കുശുമ്പത്തി എന്തായാലും പറയും. സത്യം പറയാലോ, എനിക്ക് ഈ കെട്ടിപ്പിടിക്കൽ ഒരു മോശം പ്രവർത്യായി അപോഴും തോന്നിയിരുന്നില്ല... ഞാൻ അന്ന് നിഷ്കളങ്കനായിരുന്നു, പാവം 8 വയസ്സുകാരൻ! 

അതല്ല, ഇനിയിപ്പോ ചെയ്തത് കുരുതക്കെടായോ ദൈവമേ... ഇവർ പറഞ്ഞ പോലെ ഞാൻ ചെയ്തത് മോശപ്പണിയാണോ! രാഘവൻ മാഷ്‌ ഇത് അറിഞ്ഞാൽ എന്നെ എന്ത് പറയും? ചീത്തപറയോ, അടിക്ക്യോ..? ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ അടുത്ത് അറിയുന്നതിനാൽ മാഷ്‌ ഇതറിഞ്ഞാൽ അമ്മയോട് ആ സ്പോട്ടിൽ പറയും. അമ്മാച്ചൻ അറിഞ്ഞാൽ..? ഈശ്വരാ, ന്റെ കുടുംബത്തിന്റെ മാനം ഞാൻ കളഞ്ഞു കുളിച്ചോ... ഒരായിരം ചിന്തകള് മനസ്സില് മിന്നി. 

"രാഗോൻ മാഷുണ്ട് വരുന്നുണ്ട്, ഞാനിത് പറയും മാഷോട്"... കുട്ടികൾ ഏറ്റു പാടി.( ആരേലും കുരുത്തക്കേട്  ഒപ്പിച്ചിട്ടുണ്ടേൽ  ഇങ്ങന്യാണ് മാഷെ ഞങ്ങൾ ക്ലാസ്സിലേക്ക് വരവേൽക്കുക )

എന്റെ ഹൃദയമിടിപ്പ്‌ കൂടി, വിറക്കാൻ തുടങ്ങി... വിയർത്തു! 

എന്താ ഒരു  ബഹളം? മാഷ് ചോദിച്ചു. അവൾ എണീറ്റ്‌ പറഞ്ഞു... ലക്ഷ്മിനാരായണൻ മഞ്ജുവിനെ കെട്ടിപ്പിടിച്ചു!

മാഷെന്നെ നോക്കി ചോദിച്ചു... അങ്ങനണ്ടായോ നാരായണാ?

ഞാൻ ഒന്നും മിണ്ടിയില്ല, മുഖം താഴ്‌ത്തി... കണ്ണ് നിറഞ്ഞു... അടുത്ത നിമിഷം പൊട്ടും, പൊട്ടിക്കരയും എന്ന നിലയിൽ നിൽക്കുമ്പൊ, മാഷു പറയുന്നത് കേട്ടു...

ഇതിനാണോ നിങ്ങളീ ബഹളൊക്കെ വെച്ചത്, ഒരു ചെറുചിരിയോടെ മാഷ് ചോദിച്ചു. അതിൽ തെറ്റൊന്നുമില്ല. സ്നേഹത്തോടെ കെട്ടിപ്പിടിക്കാറില്ലെ നമ്മളെ പലരും... അച്ഛൻ,അമ്മ, മുത്തശ്ശി, സുഹൃത്തുക്കൾ! എന്നിട്ട് ഏതോ ഒരു കഥയൊക്കെ പറഞ്ഞ മാഷ് ആ വിഷയം വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.

എന്നിൽ മാഷിന്റെ ഈ മറുപടിയുണ്ടാക്കിയ ആശ്വാസം... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ക്ലാസ്സിലെ മറ്റു മുഴുവൻ കുട്ടികളും എന്നെ എതിർത്തപ്പോൾ എന്റെ മാഷ് എന്റെ കൂടെ നിന്നു.. അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു/ അറിഞ്ഞിരുന്നു എന്നു എനിക്ക് അന്ന് ഉറപ്പായി!

ചുരുക്കിപ്പറഞ്ഞാൽ... ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, രാഘവാൻ മാഷ് ആചാര്യൻ എന്ന നിലയിൽ "ഒരു സംഭവം" ആയിരുന്നു. ഞാൻ രാഘവൻ മാഷിനെ സ്നേഹിച്ചിരുന്നു/ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പല ശീലങ്ങളും,രീതികളും ഞാൻ അന്ന് അനുകരിച്ചിരുന്നു. എന്തിനേറെ പറയുന്നു, രാഘവൻ മാഷ് നഖം വെട്ടുന്നത് പോലെ നഖം വെട്ടാൻ ഞാൻ ശ്രമിച്ചിരുന്നു. അത്രയ്ക് മാത്രം രാഘവൻ മാഷ്‌ എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇന്നും അറിയുന്ന സ്നേഹം - ഇന്നും ഇപ്പോഴും എവിടെ വെച്ച് കണ്ടാലും, റോഡിലാവട്ടെ/ കല്യാണവീട്ടിലാവട്ടെ/ ഉത്സവപറമ്പുകളിലാവട്ടെ പരിസരം നോക്കാതെ  "നാരായണാ" എന്ന് വിളിച്ചു എന്നെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ ആ സ്നേഹത്തെ/ അതിന്റെ മഹത്വത്തെ/ എന്റെ ഭാഗ്യത്തെ അറിയുന്നു. 


വര്ഷങ്ങള്ക്ക് ശേഷവും ആ ആചാര്യൻ കൊളുത്തിയ സ്നേഹത്തിന്റെ/ നിഷ്കളങ്കതയുടെ/ ഒരുമയുടെ/ കലയുടെ/ സംഗീതത്തിന്റെ  പ്രകാശം ഇന്നും കെടാതെ ഞാൻ ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഓരോ മൂല്യവത്തായ നിമിഷങ്ങളിലും/ ഭാഗ്യങ്ങളിലും ആദ്ദേഹം കൊളുത്തിയ വെളിച്ചത്തെ എന്റെ പുണ്യമായി/ ഭാഗ്യമായി ഞാൻ അറിയുന്നു/ ഒര്മ്മിക്കുന്നു.

ഇത്തരത്തിലുള്ള ആയിരമായിരം ആചാര്യന്മാർ ഈ ലോകത്തിനു വെളിച്ചമേകാൻ പിറവിയെടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... നല്ല ആചാര്യന്മാരിലൂടെ നാളെയിലെ ഓരോ കുട്ടിയും ഭാഗ്യമുള്ളവരാവട്ടെയെന്നും!

ആചാര്യ ദേവോ ഭവ - ആചാര്യൻ പ്രകശമേകട്ടെ, പ്രകാശമായി ഭവിക്കട്ടെ!

*സമര്പ്പണം: ആചാര്യ പാദങ്ങളിൽ 

May 19, 2013

ജീവിതപാഠം 1 : അതിഥി ദേവോ ഭവ:


"അതിഥി ദേവോ ഭവ:", തൈത്തരീയ ഉപനിഷദിലെ പ്രശസ്തമായ ഈ ആശയം കേള്‍ക്കാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. നമ്മുടെ സംസ്കാരത്തിന്റെ ഔന്നത്യത്തെ കാണിക്കുന്ന അനേകം  ഉദ്ധരണികളില്‍ ഒന്നാണ് ഇത്.

ഈ കുറിപ്പിന് 'അതിഥി ദേവോ ഭവ:' എന്ന് പേരിടാനുള്ള കാര്യം ആദ്യം പറയാം. അതിഥി എന്നതിന് നമ്മള്‍ പൊതുവെ കൊടുക്കുന്ന അര്‍ത്ഥം വീട്ടില്‍ വരുന്ന ഗസ്റ്റ്,വിരുന്നുകാര്‍ എന്നൊക്കെയാണല്ലോ. അതില്‍ നിന്നും വ്യത്യസ്തമായ ഒരര്‍ത്ഥ തലം കൂടെ ഈ വാക്കിനുണ്ട്. തിഥി എന്നതിനു സംസ്കൃതത്തില്‍ ദിവസം/സമയം എന്നതിനെ അര്‍ത്ഥമാക്കാനാണ് ഉപയോഗിക്കാറ് . ഇവിടെ അതിഥി എന്നതിന് നമ്മള്‍ കൊടുക്കേണ്ട അര്‍ഥം "സമയത്തിന്റെ മുന്നറിയിപ്പില്ലാതെ, മുന്‍കൂട്ടി പറയാതെ വരുന്നത്, സംഭവിക്കുന്നത്" എന്നാണ്.  മുന്‍കൂട്ടി പറയാതെ, ചോദിക്കാതെ, നമ്മുടെ സൌകര്യോം, സമ്മതോം ചോദിക്കാതെ കേറി വരുന്നത് എന്താണ്? ആരാണ്? -  "അനുഭവങ്ങള്‍", അല്ലെ? 

ഇനി 'ദേവോ' എന്ന വാക്ക്, ഇതിനു നമുക്കെല്ലാര്‍ക്കും സുപരിചിതമായ 'ദൈവം' എന്ന വാക്കിന്റെ അര്‍ഥം തന്നെ. എന്നാല്‍, ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണ്?
ദേവ:(ദിവ് ധാതു) ശബ്ദത്തിനു സംസ്കൃതത്തില്‍ പ്രകാശിക്കുന്നത് എന്നാണു അര്‍ത്ഥം. "ദൈവം" എന്ന പദത്തിനു ദ്യോതിപ്പിക്കുന്നതിനെ അല്ലെങ്കില്‍  പ്രകാശിപ്പിക്കുന്നതിനെ സംബന്ധിക്കുന്നത്  എന്നും. എന്തൊന്നാണോ ഈ ശരീരത്തെ, ജീവനെ, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ പ്രകാശിപ്പിക്കുന്നത് അല്ലെങ്കില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നത് എന്തോ, അത്! ഈ ഒരര്‍ത്ഥത്തിലാണ് ഈ കുറിപ്പിനെ കാണേണ്ടത്. 

അതിഥി ദേവോ ഭവ : അനുഭവങ്ങള്‍ പ്രകാശമാവട്ടെ!
---------------------------------------

5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്,  ഞാന്‍  ബംഗലൂരില് എത്തിയിട്ട്  ഒന്നോ രണ്ടോ ആഴ്ച്ചയെ ആയിട്ടുള്ളൂ. പുതിയ സ്ഥലം, ഭാഷ, രീതികള്‍, ട്രാഫിക്‌  ഒന്നും എനിക്കത്ര ദഹിക്കുന്നില്ല. ഈ "വര്‍ക്ക്‌ പ്രെഷര്‍" എന്നത് ഇവിടെ എത്തുന്നത് വരെ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ ഇപ്പൊ ശരിക്കും അനുഭവിക്കുകയാണ്. രാവിലെ ഏഴു മണിക്ക് പോയാല്‍ റൂമില്‍ തിരിച്ചെത്തുന്നത് വൈകീട്ട് ഒമ്പത് മണിക്കോ പത്തു മണിക്കോ ഒക്ക്യാണ്. ഒക്കെ പോരാത്തതിന് കിട്ടിയ കമ്പനിയാണെങ്കില്‍ UK ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും. എനിക്കാണെങ്കില്‍ പണ്ടെക്കും-പണ്ടേ ബ്രിട്ടീഷ്‌കാരോട് വല്യ ഇഷ്ടമൊന്നുമില്ല (കാരണം വിശദീകരിക്കേണ്ടല്ലോ). ഈ കമ്പനീലാണേല്‍ നാട്ടിലില്ലാത്ത നിയമങ്ങളും, രീതികളും... എല്ലാത്തിനും പുറമേ മനുഷ്യപറ്റില്ലാത്ത ഒരു കന്നടിഗ മാനേജെരും. ബ്രിട്ടീഷ്‌കാരുടെ ചൂഷണനയങ്ങള്‍ ഇവിടെയും ഞാന്‍ കണ്ടു, അനുഭവിച്ചു. ജോലിക്ക് മുകളില്‍ ജോലി തന്നോണ്ടിരുന്നു എന്റെ മാനേജര്‍ സര്‍! SOW-ഇല്‍ ഉള്ളതും ഇല്ലാത്തതും എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് പഹയന്മാര്‍! അങ്ങനെ, കിട്ടിയ ജോലിയെ പഴിച്ചു ജീവിക്കുന്ന ഒരു ദുരിതകാലം. 

ഒരു തിങ്കളാഴ്ച, പതിവ് പോലെ ഞാന്‍ ഓഫീസിലേക്കുള്ള യാത്രയിലാണ്. ഇന്നും ആ നരകത്തിലേക്കാണല്ലോ ഈശ്വരാ, പോവേണ്ടത് എന്ന ചിന്ത മനസ്സില്‍!. ചിന്താഭാരം കൂടി കൂടി വന്നു... ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു. ഈ ജോലി ശെരിയാവില്ല!!! നാട്ടില്‍ പോയി രണ്ടു പയ്യിനേം വാങ്ങി, പറമ്പും നോക്കി, കൃഷീം മറ്റു കാര്യങ്ങളുമായി കഴിയുകയാണ് ഇതിലും ഭേദം എന്നുറപ്പിച്ചു. ഇഷ്ടപ്പെട്ടു പഠിച്ച ലിനക്സ്‌ !, അത് വേണമെങ്കില്‍  ഒരു ലാപ്ടോപ് വാങ്ങി  ഇന്‍സ്റ്റോള്‍ ചെയ്യാല്ലൊ. എന്നും രാവിലേം വൈകീട്ടും കമാണ്ട്സ് ഒക്കെ പ്രാക്ടീസ് ചെയ്യാം എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു. അങ്ങനെ ശെരിക്കും ഉറപ്പിച്ചു, ഇന്നാണ് ഈ കമ്പനീലെ ലാസ്റ്റ് ഡേ!

ബസ്‌ ശിവജിനഗര്‍ ബസ്‌-സ്റ്റാന്‍ഡില്‍ എത്തി. ഇതിനടുത്താണ് എന്റെ ഓഫീസ്. ഇറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്, ഷൂ പോളിഷ് ചെയ്തിട്ടില്ല! തിങ്കളാഴ്ചത്തെ തിരക്കില്‍ അതൊക്കെ മറന്നിരിക്കുന്നു. ഈ കമ്പനീലാച്ചാല്‍ ഇതൊക്കെ വല്യ നിര്‍ബന്ധോം ആണ്. വഴിയില്‍ നോക്കീട്ട്  ആരെയും കാണുന്നുമില്ല... 

കുറച്ച നടന്നപ്പോള്‍ റോഡരുകില്‍ ഒരാളെ കണ്ടു. അയാളുടെ മുന്നില്‍ ഒരു ചെറിയ പായയില്‍ ഒന്ന്/രണ്ടു ചെരിപ്പ്, പിന്നെ ഒരു ബാഗ്‌. ഹാവൂ, ചെരുപ്പുകുത്തിയാണെന്നു  തോന്നുന്നു. അല്പം സംശയിച് അടുത്തേക്ക് ചെന്നു...
ഞാന്‍ വിളിച്ചു, "ശ് ശ്..ഹലോ?", അയാള്‍ തലയുയര്‍ത്തി എന്നെ നോക്കി.

ഒരു പടുവൃദ്ധന്‍!!!!  മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു, തീരെ വൃത്തിയില്ലാത്ത വേഷം, ശരീരം  മൊത്തത്തില്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇയാളെന്തിനാ ഈ പൊരി വെയിലത് ഇങ്ങനെ ഇരിക്കുന്നതു..? മനസ്സ് ചോദിച്ചു. എന്തോ എനിക്കിയാളെ അത്ര പിടിച്ചില്ല. അടുത്ത് വേറെ ഒരാളേം കാണുന്നുമില്ല. മനസ്സിലൊരവ ജ്ഞയോടെ ഷൂ കാണി ച്ചിട്ട് ചോദിച്ചു, "പോളിഷ് മാടുമോ?"(മാടി എന്ന് പറഞ്ഞാ മതി, എന്റെ കന്നഡ പരിജ്ഞാനം കാണിക്കാന്‍ വേണ്ടി അയാളോട് അങ്ങനെ ചോദിച്ചുന്നെള്ളൂ. അബദ്ധായി എന്തായാലും ചോദ്യം!;-)) 

ഇനി പറയാന്‍ പോവുന്ന കാര്യം, അഥവാ ഈ ‘ചെരുപ്പുകുത്തിയുടെ പ്രവൃത്തി’ ആണ്  "അനുഭവം". എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച, പലപ്പോഴായി എന്നെ കണ്ണീരണിയിച്ച, ആ മഹത് പ്രവൃത്തി. 

നേരത്തെ പറഞ്ഞിരുന്നല്ലോ നല്ല വെയിലത്താണ് ഇയാള്‍ ഇരിക്കുന്നത് എന്ന്... സൂര്യഭഗവാന് അഭിമുഖമായി. അതുകൊണ്ട് തന്നെ ഇയാളുടെ  മുഖം മൊത്തത്തില്‍ വിയര്‍പ്പു കൊണ്ട് തിളങ്ങുന്നുണ്ട്. 
ഞാന്‍ രണ്ടു ഷൂസും അഴിച് അദ്ദേഹത്തിന് നേരെ നീട്ടി. ഇരു കൈകളും നീട്ടി അദ്ദേഹമത് വാങ്ങി സാവകാശം താഴെ പായില്‍ വെച്ചു. 

എന്തോ ഒന്ന് തിരയുന്നത് പോലെ ആകാശത്തേക്ക് നോക്കി. പിന്നീട്, താഴെ വെച്ച ഷൂസെടുത്തു സൂര്യഭഗവാനെ നോക്കി തന്റെ നെറ്റിയില്‍ ആ രണ്ടു ഷൂസും ചേര്‍ത്ത് വെച്ചു പ്രാര്‍ഥിച്ചു. ഒരു അഞ്ചു സെക്കന്റ്‌!!!

ഇന്നത്തെ ആദ്യത്തെ കസ്റ്റമര്‍ ഞാനാണ്. അതിന്റെ നന്ദി പ്രകാശനം - സൂര്യഭഗവാന്, പ്രകൃതിക്ക്, അഥവാ ദൈവത്തിനു!!! 
സത്യം പറഞ്ഞാല്‍, ഇത് കണ്ടു നിന്ന ഞാന്‍ ശെരിക്കും സ്തബ്ധനായി. അദ്ധേഹത്തിന്റെ ജോലിയോടുള്ള, ഭക്തി കണ്ട്, തനിക്ക് ജോലിചെയ്യാന്‍ ഒരവസരം ഉണ്ടാക്കിത്തന്നതിനു ഈശ്വരനോട് നന്ദി പറഞ്ഞ രീതികണ്ട് ഞാന്‍ അന്തിച്ചു നിന്നു. 

ഷൂ പോളിഷു ചെയ്തതിനു കാശും കൊടുത്തു ഓഫീസിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു, അല്പം കൂടെ കഴിഞ്ഞപ്പോള്‍ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. കണ്ണീര്‍ കാഴ്ചകളെ മൂടാന്‍ തുടങ്ങിയപ്പോള്‍, വഴിയിലുള്ള ഒരു ഹോട്ടലില്‍ കയറി മുഖം കഴുകി വൃത്തിയാക്കി. 

പതിവിലും അല്പം വൈകിയാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. സീറ്റില്‍ കേറിയിരുന്നു, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ കൈ നീട്ടിയപ്പോള്‍... ആ ചെരുപ്പുകുത്തിയുടെ പ്രവൃത്തിയെ ഓര്‍ത്തു. എന്റെ കണ്ണുകള്‍ അടഞ്ഞു, രണ്ട് സെക്കന്റ്‌ ഞാന്‍ നന്ദിയുള്ളവനായി, ഇപ്പോഴുള്ള ഈ ജോലിയിലുള്ള കൃതജ്ഞത പ്രകാശിപ്പിച്ചു. ജീവിതത്തിലാദ്യമായി അന്ന് ഞാന്‍ ഒരു പ്രാര്‍ഥനയോടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു!

സഹപ്രവര്‍ത്തകനായ കന്നടക്കാരന്‍ ചോദിച്ചു, "യേന്‍ മകാ? ഏനായിത്തു?"... ഏയ്‌ നതിംഗ്!  എന്ന് മറുപടി പറഞ്ഞു ഞാന്‍ കഫറ്റെരിയയിലെക്ക് നടന്നു.

---
ഈ കമ്പനിയില്‍ തുടര്‍ന്ന് മാസങ്ങളോളം ഞാന്‍ ജോലി ചെയ്തു... ഈ ഒരൊറ്റ അനുഭവം, അതുകൊണ്ട് മാത്രം! ഈ അനുഭവമായിരുന്നു എന്റെ കണ്ണ് തുറപ്പിച്ചത്. എന്റെ ബാലിശങ്ങളായ ചിന്തകളെ,ന്യായങ്ങളെ  ഈ ഒരൊറ്റ അനുഭവം കണ്ണീരിനാല്‍ കഴുകി, തെളിഞ്ഞ കാഴ്ച തന്നു.

അന്ന് തൊട്ടു  തുടങ്ങിയ ഒരു ശീലമുണ്ട് എനിക്ക്... ഓഫീസില്‍ എത്തിയാല്‍, സിസ്റ്റം ഓണ്‍ ചെയ്യുന്നതിന് മുന്പ് രണ്ട് സെക്കന്റ്‌ ഞാനൊന്നു കണ്ണടക്കും, ഇപ്പോള്‍ ഉള്ള ജോലിക്ക് കൃതജ്ഞത ഉള്ളവനാകും - എന്നിട്ടേ പവര്‍ ബട്ടനില് വിരല്‍ വെക്കാറുള്ളൂ.

പലരോടും പലപ്പോഴായി ഈ അനുഭവം ഞാന്‍ പങ്കുവെച്ചിട്ടുണ്ട്... കിട്ടിയ ജോലിയെ കുറ്റം പറയുമ്പോള്‍, ചെറിയ ചെറിയ കാരണത്താല്‍ രാജി വെക്കാന്‍ പോവുന്നു, ജോലി മടുത്തു എന്നൊക്കെ പറയുമ്പോള്‍, ഞാന്‍ അവര്‍ക്ക് ഈ കഥ പറഞ്ഞു കൊടുക്കാറുണ്ട്. എപോഴൊക്കെ ഈ കഥ പറയുന്നുവോ അപ്പോഴൊക്കെ എന്റെ കണ്ണുകളില്‍ അല്പം ഈറന്‍ അനുഭവപ്പെടാറുമുണ്ട്. ആ ചെരുപ്പുകുത്തിയെ ഓര്‍മ്മിക്കുമ്പോഴെല്ലാം ഞാന്‍ നന്ദിയുള്ളവനായി തീരാറുണ്ട്. അദ്ദേഹത്തിന്റെ  പേരോ, ഊരോ ഒന്നുമറിയില്ലെങ്കിലും മനസ്സുകൊണ്ട് വന്ദിക്കാറുണ്ട്, ഗുരുവായി കാണാറുണ്ട്.

ആരല്ലെന്‍ ഗുരുനാഥര്‍? ആരല്ലെന്‍ ഗുരുനാഥര്‍? 
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ... എന്ന് പണ്ട് പഠിച്ചത് എത്ര ശെരിയാണ്. അല്ലെ?

നമുക്ക് പ്രകൃതിയെ നിരീക്ഷിക്കാം, പ്രകൃതി പകര്‍ന്നു തരുന്ന അറിവുകളെ കാണാനും മനസ്സിലാക്കാനും ശ്രദ്ധയുള്ളവരാകാം, കൂടുതല്‍ സംവേദനക്ഷമതയുള്ളവരാകാം.

അതിഥി ദേവോ ഭവ:  അനുഭവങ്ങള്‍ പ്രകാശമാവട്ടെ!



സമര്‍പ്പണം : വഴിവക്കില്‍ പ്രകാശമായി നിന്ന പേരറിയാത്ത,നാടറിയാത്ത  ആ ചെരുപ്പുകുത്തിക്ക്.

January 18, 2013

Silence and Awareness

Silence is beautiful only if it is rooted in awareness; if it is not rooted in awareness, then it is utterly empty.




An ancient Sufi parable says:
Four persons decided to go into silence. They moved into a cave; they wanted to live in silence for three months, because they had heard so much about it — they had become so much intrigued. They were so ambitious to gain something out of it. It was not understanding that had brought them to the cave. It was greed, it was desire, ambition.
Hence within minutes everything was exposed. Just within minutes the first man said, “I wonder whether I have put the candle out or not? It will be a sheer wastage, there is nobody in the house.”
The second one said, “You fool! You have spoken! And we have taken the vow of silence.”
The third one laughed and said, “You are a greater fool! If he had spoken, what was the need for you to speak?”
And the fourth one said, “Thank God, I am the only one who has not spoken yet.”
* Just by being silent nothing changes, you remain the same. Transformation comes through awareness.